2009, ജൂൺ 20, ശനിയാഴ്‌ച

മണല്‍ത്തരികളോട്

എതു പൊന്‍തൂവല്‍
ചിറകിലേറ്റും കിളിയും
പൊഴിക്കുമവയൊരുനാള്.
ഏതു വന്‍മരവും
പൊഴിക്കുമാകാശ-
മാദ്യമായ്‌
കാണുവാനങ്കുരിച്ച
പത്രങ്ങള്‍ .
എതു പകലും
ചുവക്കും
പിന്നെ ഇരുളും
അതുപോലേതു
കൂരിരുട്ടും
തെളിയുമൊരുനാള്.
എതു മണല്‍ത്തരിയും
കടന്നുചെല്ലാം
ചിപ്പിക്കുള്ളില്‍
പവിഴമായ്ത്തീരാം
കാത്തിരിക്കുക
പവിഴമായ്ത്തീരുക
മണല്ത്തരികളെ.

11 അഭിപ്രായങ്ങൾ:

  1. കാത്തിരിക്കാം.പവിഴമായാലോ

    മറുപടിഇല്ലാതാക്കൂ
  2. എതു മണല്‍ത്തരിയും
    കടന്നുചെല്ലാം
    ചിപ്പിക്കുള്ളില്‍
    പവിഴമായ്ത്തീരാം
    കാത്തിരിക്കുക
    പവിഴമായ്ത്തീരുക
    മണല്ത്തരികളെ.

    കാത്തിരിപ്പാണ്‌ ഞാനും, നല്ല കവിതകളെഴുതാന്‍.

    മറുപടിഇല്ലാതാക്കൂ
  3. പാഴ്മുളന്തണ്ടുകളെ ഓടക്കുഴലാക്കുന്ന,
    മണൽ‌ത്തരികളെ പവിഴമാക്കുന്ന,
    ഭാവനയുടെ കനലുകളെ കവിതകളാക്കുന്ന
    നാളെക്കായി കാത്തിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ചിപ്പിയെ മണല്‍ത്തരി കുത്തുമ്പോള്‍ ഉണ്ടാകുന്ന
    നോവിന്റെ വിലയാണ് മുത്ത്‌......
    ...............................
    നല്ല നോവുകള്‍ക്കായി കാത്തിരിക്കാം..........

    മറുപടിഇല്ലാതാക്കൂ
  6. മനോഹരം. വായിച്ചു സന്തോഷം തോന്നി.

    മറുപടിഇല്ലാതാക്കൂ